ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപ്പോലെ…

Posted on
29th Sep, 2020
| 0 Comments

കിടക്കയുടെ അടിയിൽ വച്ചിരുന്ന കൂജയുടെ കഴുത്തിൽ പിടിമുറുക്കി കുടിക്കുവാനായി ചായിച്ചതാണ്... ഒന്നോ രണ്ടോ തുള്ളിമാത്രം ഇറ്റിറ്റു വീണു വായിലേക്ക്... കിടക്കുമ്പോൾ  വെള്ളം നിറച്ചുവച്ചതാണ്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന കൂട്ടത്തിൽ കൂജയും കാലിയായി... ജന്നാലയിൽ കൂടി അരിച്ചിറങ്ങിയ ഇത്തിരി വെട്ടത്തിൽ ഭിത്തിയിലെ ഘടികാരത്തിന്റെ സൂചികൾ രണ്ടുമണിയായെന്നു കാണിക്കുന്നു...

പുറത്തു നല്ല കാറ്റുണ്ട്. ജന്നൽ ചില്ലകളിൽ മഴത്തുള്ളികളിൽ രണ്ടുമൂന്നെണ്ണം ശക്തിയായി പതിച്ചു. തിരിഞ്ഞും മറിഞ്ഞും കിടക്കുവാൻ തുടങ്ങിയിട്ടു മണിക്കൂറുകളായി... നിദ്രയ്ക്കു എന്റെ കൺപോളകളെ തലോടുവാൻ ഒട്ടും താല്പര്യമില്ലാത്തതുപോലെ... ഭാര്യയും മക്കളും ഗാഢനിദ്രയിലാണ്... ഉറക്കം വരാത്തത് എനിക്ക് മാത്രമാണോ?... എനിക്ക് നേരെ നിദ്ര തന്റെ വാതിലുകൾ തഴുതിട്ടു പൂട്ടിയിരിക്കുകയാണ്.... കടക്കാരന് ഉറങ്ങാൻ കഴിയില്ല...…

Continue Reading »

എല്ലാം നന്മയ്ക്കായി

Posted on
22nd Sep, 2020
| 0 Comments

എൻ കണ്ണീരിനൊപ്പം, നിൻ കണ്ണീരും ചേർന്നൊഴുകി...

എൻ സങ്കടങ്ങളിൽ നീ ആർദ്രവാനായി...

എൻ വേദനയിൽ നീ പങ്കാളിയായി...

എന്റെ രോഗക്കിടക്കയിൽ ഞാൻ തനിച്ചായിരുന്നില്ല

ഏകാന്തതയിൽ, നിശബ്‌ദമായി നീയൊപ്പംചേർന്നു

എന്റെ ജീവിത സന്ധ്യയിൽ നീ കൂടെ പാർത്തു...

ഞാൻ തനിച്ചല്ല, നീയൊപ്പമുണ്ടായിരുന്നു...

വൈകിയെങ്കിലും ഞാൻ തിരിച്ചറിഞ്ഞു

എല്ലാം നന്മയ്ക്കായിരുന്നു...

"ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു." റോമർ 8:28

സകലവും നന്മയ്ക്കായി ചെയ്ത യേശുവിനോടൊപ്പം#

Continue Reading »

അവന്റെ സൗമ്യത

Posted on
16th Sep, 2020
| 0 Comments

ഒരു കണ്ണിനും ദയയില്ലാതെയാണ് ഗോഗുൽത്തായിലേക്കുള്ള വഴി നമ്മുടെ കർത്താവു നടന്നു നീങ്ങിയത്...കരുണയുടെ ലാഞ്ചന പോലുമില്ലാത്ത മുഖങ്ങളായിരുന്നു പാതയുടെ ഇരുവശത്തും തിങ്ങിനിറഞ്ഞിരുന്നത്... മനസ്സലിഞ്ഞു അവരുടെയിടയിൽ ചെയ്ത സകല പ്രവർത്തനങ്ങളും ഒരു നിമിഷം കൊണ്ടു മറന്നിട്ടായിരുന്നു താൻ മരിക്കേണ്ടവനെന്ന ശബ്‌ദം കൊണ്ട് പാതയോരങ്ങൾ മുഖരിതമായത്... ചാട്ടവാറിന്റെ ശീൽക്കാര ശബ്‌ദങ്ങൾ കൂടിനിന്നവരുടെ കർണ്ണപടങ്ങൾക്കു കുളിരേകുമ്പോഴും കർത്താവിന്റെ പുറം ഉഴവു ചാലുപോലെ കീറുകയായിരുന്നു... മുഖത്തേക്ക് പാറി വീണ തുപ്പൽ സ്‌നേഹിതന്റെതാണല്ലോ എന്ന് സങ്കടത്തോടെ കർത്താവു കണ്ടു... കാൽവരിയിലേക്കുള്ള ദൂരം അകലെയല്ലെന്നു തിരിച്ചറിയുമ്പോഴും അവന്റെ മുഖത്തുനിന്നു പുഞ്ചിരി മാഞ്ഞിട്ടില്ലായിരുന്നു... നമ്മുടെ അകൃത്യങ്ങളും നമ്മുടെ അതിക്രമങ്ങളും നിമിത്തം അവനെ തകർത്തുകളയുവാൻ പിതാവിനു ഇഷ്ടം തോന്നി... നാമുമായി സമാധാനം സ്ഥാപിക്കേണ്ടതിനായി നമ്മുടെ കർത്താവു…

Continue Reading »

Previous Posts