ജാഗ്രതൈ ...

Posted on
25th Feb, 2021
| 0 Comments

ജാഗ്രത കുറവിന്റെ വലിയഉദാഹരണമാണ് മത്തായി സുവിശേഷം ഇരുപത്തിയഞ്ചാം അദ്ധ്യായത്തിൽ കർത്താവു നമ്മെ പരിചയപ്പെടുത്തുന്ന ബുദ്ധിയില്ലാത്ത കന്യകമാർ. വിളക്കോടുകൂടി എണ്ണ എടുക്കുവാൻ മറക്കുന്നവർ. മണവാളൻ വരുന്ന നാഴികയിൽ എണ്ണ തേടിയിറങ്ങുന്നവർ. തിരികെ വരുമ്പോഴേക്കും അവരുടെ മുൻപിൽ എന്നന്നേക്കുമായി സ്വർഗ്ഗരാജ്യത്തിന്റെ വാതിൽ അടഞ്ഞു...

പ്രിയപ്പെട്ടവരേ, ജാഗ്രതയില്ലായ്മ, കുഴപ്പമില്ല, സാരമില്ല, നാളെയാകട്ടെ ഇത്യാദി സ്ഥിരം പല്ലവികൾ നമ്മെ കൊണ്ടെത്തിക്കുന്നത് നരകത്തിലേക്കായിരിക്കും. പുറത്തുനിന്നു നോക്കുന്നവർക്ക് നമ്മുടെ കയ്യിൽ വിളക്കു കണ്ടേക്കാം... വിളക്കോടുകൂടി എണ്ണയില്ലായിരുന്നുവെന്ന്‌ നാം പോലും മറന്നുപോയിട്ടുണ്ടാകും...

വെളിച്ചമാകുവാനാണ് കർത്താവു നമ്മെ വിളിച്ചിരിക്കുന്നത്. വെളിച്ചമാകാത്തവരെ നോക്കി ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് മണവാളന് പറയേണ്ടി വരും... ജാഗ്രതൈ ...

Continue Reading »

ഹെരോദാവ് യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചു

Posted on
23rd Feb, 2021
| 0 Comments

"ഹെരോദാവ് യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചു."

യേശു കർത്താവിന്റെ ക്രൂശീകരണ സമയത്തു പീലാത്തോസിന്റെ ന്യായ വിസ്താര സഭയിൽ നിന്നു ഹെരോദാവിന്റെ അടുത്തേക്ക് കൊണ്ടുവന്ന യേശുവിനെ ഹെരോദാവ് കണ്ടപ്പോൾ വളരെയേറെ സന്തോഷിച്ചു. ഹെരോദാവ് സന്തോഷിക്കുവാനുള്ള കാരണം യേശു എന്തെങ്കിലും അടയാളം കാണിക്കുമെന്ന് ആശിച്ചിട്ടാണ്. എന്നാൽ ഹെരോദാവിന് നിരാശപ്പെടേണ്ടി വന്നു. യേശുവിനെ രക്ഷകനായോ കർത്താവായോ കാണുവാൻ അല്ലായിരുന്നു അദ്ദേഹത്തിന് താല്പര്യം. അത്ഭുതമോ അടയാളമോ കണ്ടു സന്തോഷിക്കുവാനായിരുന്നു.

പലപ്പോഴും നാമും അറിഞ്ഞും അറിയാതെയും ചെയ്യുന്ന വലിയ ഒരു അബദ്ധമാണ് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യുന്ന യേശുവിനെ കണ്ടു സന്തോഷിക്കുവാൻ. പരിണിത ഫലം ആ അത്ഭുതം നമ്മെ സന്തോഷിപ്പിക്കുമെങ്കിലും യേശു എന്ന കർത്താവിൽ, യേശു എന്ന രക്ഷകനിൽ,…

Continue Reading »

ഏലീയാവിന്റെ ദൈവം എവിടെ?

Posted on
23rd Feb, 2021
| 0 Comments

ഏലിയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു.

യാക്കോബ് അപ്പോസ്തലൻ തന്റെ ലേഖനം എഴുതി അവസാനിപ്പിക്കുന്നത് ഏലിയാപ്രവാചകനെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ്. ഏലിയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു. മഴപെയ്യാതിരിക്കേണ്ടതിന്നും പിന്നീട് മഴ പെയ്യുവാനും പ്രാർത്ഥിച്ചു. മൂന്നുവർഷവും ആറു മാസവും ദേശത്തു മഴപെയ്തില്ല, പിന്നിട് പ്രാർത്ഥിച്ചു മഴ പെയ്തു. യാക്കോബ് അപ്പോസ്തലൻ ഏലിയാ പ്രവാചകനെ കുറിച്ച് രേഖപ്പെടുത്തുമ്പോൾ രണ്ടു ലക്ഷ്യങ്ങൾ ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് എന്നാണ് നാം മനസ്സിലാക്കുന്നത്. ഒന്ന് ഏലിയാവ് വലിയ വീര്യപ്രവർത്തികൾ ചെയ്യുമ്പോഴും ഇസബേൽ എന്ന സ്ത്രീയുടെ വാക്കിനുമുന്പിൽ പതറുന്നുണ്ട്, അദ്ദേഹവും തന്റെ ജീവനെ ഭയപ്പെട്ടവനാണ്, നമ്മെപ്പോലെ വീഴ്ചകളും താഴ്ചകളും ഉണ്ടായിരുന്ന പച്ചയായ മനുഷ്യനാണെന്നുള്ള യാഥാർഥ്യം. രണ്ടാമത് നമ്മെപ്പോലെ സമനായ മനുഷ്യൻ ആയിരുന്നുവെങ്കിലും…

Continue Reading »

Previous Posts