ഗന്നസരേത്തിൽ നിന്നു തിബെര്യാസിലേക്ക്...

Posted on
29th Apr, 2020
| 0 Comments

ഗന്നസരേത്തു തടാകത്തിന്റെ പ്രഭാതങ്ങൾ മനോഹരമാണ്. അവിടെനിന്നാണ് കടൽക്കരയിലുള്ളവരുടെ ഓരോ ദിവസങ്ങളിലെയും സ്വപ്നങ്ങൾക്കു നിറം വയ്ക്കുന്നത്. പടകിലുള്ളവരുടെ രാത്രി മുഴുവനുമുള്ള കഠിനാദ്ധ്വാനമാണ് അവരുടെ സ്വപ്നങ്ങൾക്കു ചിറകുപ്പിടിപ്പിക്കുന്നത്. രാത്രി മുഴുവനുമുള്ള കഠിനാദ്ധ്വാനം പടകിലുള്ളവരുടെ മാത്രമല്ല അതിനെ ചുറ്റിപ്പറ്റി നിൽക്കുന്നവരോടെയെല്ലാം കൂടിയാണ് ജീവിതം കരുപ്പിടിപ്പിക്കുന്നത്.

ഇന്നത്തെ പ്രഭാതം പതിവിലേറെ മനോഹരമാണെന്നു എനിക്കു തോന്നി. മത്സ്യകൂമ്പാരങ്ങളുടെ ഇടയിലുള്ള തിക്കും തിരക്കുമല്ല നസ്രായേന്റെ വാക്കുകൾക്കു കാതോർക്കുവാനുള്ള തിക്കും തിരക്കും...നസ്രായേന്റെ വാക്കുകൾക്കു ചെവികൊടുത്തവർക്കു ഈ പ്രഭാതം ആനന്ദകരമായെങ്കിലും പടകും മുക്കുവരും മ്ലാനതയിലായിരുന്നു. നിരാശയുടെ വല കഴുകുന്ന മുക്കുവരെ താണ്ടിയാണ് യേശു ശീമോന്റെ പടകിൽ കയറിയത്. പ്രസംഗമവസാനിപ്പിച്ചു യേശുകർത്താവ് ആദ്യം ചെയ്തത് രാത്രിമുഴുകെയുള്ള കഠിനാദ്ധ്വാനത്തിനു ഫലമില്ലാതെ നിരാശയിലാഴ്ന്ന പത്രോസിനെ സമാധാനിപ്പിക്കുക എന്നതായിരുന്നു.…

Continue Reading »

മറ്റുള്ളവരുടെ വിശ്വാസത്തിന്റെ മുകളിൽ വിശ്വാസം പണിയുന്നവർ

Posted on
22nd Apr, 2020
| 0 Comments

"ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു." 
യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായം നാല്പത്തിരണ്ടാം വാക്യമാണിത്. ശമര്യയിൽ കൂടി കടന്നു പോകുന്ന കർത്താവു ഉച്ചക്ക് 12 മണിക്ക് വിശന്നും ദാഹിച്ചും ഇരുന്നപ്പോൾ കിണറിന്റെ കരയിൽ വന്ന സ്ത്രീയോടു അവളുടെ പാപത്തെക്കുറിച്ചും താനാണ് മശിഹായെന്നും, സത്യനമസ്കാരികൾ ദൈവത്തെ സത്യത്തിലും ആത്മാവിലും ആണ് നമസ്കരിക്കേണ്ടത് എന്നും പറഞ്ഞു മനസിലാക്കുന്നു. സുവിശേഷം സ്വീകരിക്കുകയും കർത്താവിനെ കൈക്കൊള്ളുകയും ചെയ്തവൾ പട്ടണത്തിൽ പോയി സുവിശേഷം അറിയിക്കുന്നു. സുവിശേഷം കേട്ടവർ യേശുവിന്റെ അടുക്കലേക്കു വന്നു യേശുവിന്റെ മുഖത്തു നിന്നു വചനം കേൾക്കുകയും ലോകത്തിന്റെ രക്ഷിതാവു യേശുക്രിസ്തുവാണെന്നു…

Continue Reading »

കൂടെ പാർക്ക...നേരം വൈകുന്നിതാ...

Posted on
13th Apr, 2020
| 0 Comments

കടപ്പാട് : Dr. സിനി ജോയ്‌സ് മാത്യു 

ആയിരത്തി എണ്ണൂറിനടുത്തു സ്കോട്ലാൻഡിലെ "എഡ്നാം" എന്ന ഗ്രാമത്തിൽ ക്യാപ്റ്റൻ തോമസ് ലെയ്റ്റിന്റെയും അന്നാ മേരിയുടെയും രണ്ടാമത്തെ മകനായി ഹെൻറി ജനിച്ചു. ഐറിഷ് റിബലുകൾ ബ്രിട്ടന് എതിരായി ആക്രമണം തുടങ്ങിയപ്പോൾ അതിനെ അടിച്ചമർത്തുവാനായി ക്യാപ്റ്റൻ തോമസ് ലൈറ്റ് നിയോഗിക്കപ്പെട്ടു. ഭാര്യയും കുഞ്ഞുങ്ങളും അദ്ദേഹത്തെ അനുഗമിച്ചു. ഹെൻറി ചെറുപ്പം മുതലേ അമ്മയുടെ ഓമനയായിരുന്നു. അവനിൽ കണ്ട ദൈവിക ചൈതന്യത്തെ, ബൈബിൾ കഥകൾ പറഞ്ഞു കൊടുത്തും, അവളുടെ അരികിൽ മുട്ടുകുത്തി പ്രാർത്ഥിക്കാൻ പഠിപ്പിച്ചും, ദൈവസ്നേഹത്തെ കുറിച്ചു പറഞ്ഞു മനസ്സിലാക്കിയും അവൾ ഊട്ടിവളർത്തി. ക്യാപ്റ്റൻ തോമസ് തന്റെ മൂത്ത രണ്ടുപുത്രന്മാരെയും പോർട്ടറോ റോയൽ സ്കൂളിൽ ചേർത്തു. അങ്ങനെ ഹെൻറിയും മൂത്ത സഹോദരനും…

Continue Reading »

Previous Posts