മനുഷ്യരുടെ പൊതുവെയുള്ള പ്രത്യേകതയാണ് എത്ര ബലഹീനരായാലും മറ്റുള്ളവരെ ആശ്രയിക്കരുതെന്നുള്ള അഭിമാന ബോധം. അതുകൊണ്ടാണ് നമ്മുടെ എത്ര വലിയ പ്രതിസന്ധിയിലും മറ്റുള്ളവരെ അറിയിക്കാതെ സ്വയമായി പരിഹരിക്കുവാൻ നാം അക്ഷീണം പ്രയത്നിക്കുന്നത്. എന്നാൽ പിടിച്ചു നിൽക്കുവാൻ കഴിയാതെ വരുമ്പോൾ സഹായത്തിനായി ആരും ഇല്ലാതെ മുൻപോട്ടു പോകുവാൻ കഴിയില്ലായെന്നുള്ള തിരിച്ചറിവിൽ ആണ് നാം ആശ്രയിക്കുവാൻ കഴിയുന്നൊരിടം തേടുന്നത്. അത് നിസ്സഹായതയുടെ പാരമ്യത്തിൽ മാത്രം ആയിരിക്കും. ഈ നിസ്സഹായത നമ്മെ കരച്ചിലിന്റെ വക്കോളം എത്തിക്കും. ഹൃദയം തകർക്കപ്പെടും. സഹായിക്കുവാൻ കഴിയുന്ന ഇടത്തേക്കു അഭിമാനക്ഷതമെല്ലാം മറന്നു നാം തിടുക്കത്തിൽ എത്തപ്പെടും.
വെളിച്ചത്തിന്റെ ലാഞ്ചന ലവലേശമില്ലാത്ത സെബൂലൂന്റേയും നഫ്താലിയുടെയും അതിരുകളിൽ ഈ നിസ്സഹായത നാം കണ്ടെത്തുന്നുണ്ട്. ഇവിടെയാണ് യിസ്രായേലിന്റെ എക്കാലത്തെയും വലിയ…
Continue Reading »
ന്യായവിധിയുടെ പകർപ്പിന്മേൽ ഒപ്പിട്ടു പേന അടച്ചു തിരിച്ചു വച്ചതിനു ശേഷം ന്യായാസനത്തിൽ നിന്നും ന്യായാധിപൻ എഴുന്നേൽക്കുന്നത് ഇനിയും തനിക്കുപോലും ആ വിധിയെ മാറ്റുവാൻ കഴിയില്ലായെന്ന നിസ്സംഗതയോടെയാണ്. ന്യായമായി വിധി പുറപ്പെടുവിക്കുന്ന ഏതൊരു ന്യായാധിപന്റെയും മുൻപിൽ വരുന്ന ഏറ്റവും വലിയ പ്രതിസന്ധി വിധിയുടെ പകർപ്പ് എഴുതി ഉണ്ടാക്കുകയെന്നതാണ്. നീതിയോടെ ന്യായം വിധിക്കുന്ന എല്ലാ ന്യായാധിപന്മാരുടെയും മുൻപിൽ വരൂന്ന ഏതു കുറ്റത്തിനും വാദപ്രതിവാദം ചെയ്യുന്ന അഭിഭാഷകർ, കാഴ്ചക്കാർ, വിധി അനുഭവിക്കുന്ന ഇരുവശത്തുമുള്ളവർ അനുഭവിക്കുവാൻ പോകുന്നതിനും പല മടങ്ങു സമ്മർദ്ദം ആയിരിക്കും തലേ ദിവസം വിധിന്യായം എഴുതിയുണ്ടാക്കുന്ന ന്യായാധിപൻ നേരിടേണ്ടി വരുന്നത്. കാഴ്ചക്കാരുടെയും ജനത്തിന്റെയും എല്ലാം ആവശ്യം പരമാവധി ശിക്ഷ എന്ന മുറവിളി ആണെങ്കിൽ ന്യായാധിപന്റെതു ഇരു…
Continue Reading »
യെഹൂദന്മാരെ ഇനിയും റോമാ നഗരത്തിനാവശ്യമില്ലായെന്ന ക്ളൌദ്യൊസിന്റെ ഉത്തരവിനാൽ കെട്ടും കുടുക്കയുമൊക്കെ എടുത്തു ഇറ്റലിയിൽ നിന്നു മടങ്ങുകയാണ് ജൂതന്മാർ. ഒരു ജന്മം ഉണ്ടാക്കിയതൊക്കെ ഉപേക്ഷിച്ചു കൈയിലെടുക്കുവാൻ കഴിയുന്നതുമാത്രം എടുത്തു മടങ്ങുന്നതു പ്രവാസികളുടെ നിസ്സഹായതയാണ്. അക്വിലാസും ഭാര്യ പ്രിസ്കില്ലയെയും അങ്ങനെ നിസ്സഹായത പേറി മടങ്ങിയവരാണ്. ഇറ്റലിയുടെ സുഖലോലുപതയിൽ നിന്നും കൊരിന്തിൽ കൂടാരപ്പണിയിലേക്കു മാറ്റി പ്രതിഷ്ഠിക്കുമ്പോൾ സ്വപ്നേപി വിചാരിച്ചുണ്ടാവില്ല ലോകം കണ്ട ഏറ്റവും വലിയ മിഷനറി വര്യന്റെ കൂടെ ദൈവാരാജ്യവ്യാപനത്തിനായി കൈകോർക്കുവനായിരിക്കുമെന്ന്. ജീവിതത്തിന്റെ കയ്പ്പേറിയ നിമിഷങ്ങളായി വർത്തമാനകാല കഷ്ടതകൾ അനുഭവപ്പെടാമെങ്കിലും നമ്മുടെ വിശുദ്ധികരണത്തിനായും ദൈവാരാജ്യവ്യാപനത്തിനായും നമ്മെ നിയോഗിക്കുന്നതിന്റെ മുന്നോടിയായിരുന്നുവെന്നു ദീർഘകാലശേഷമുള്ള മധുരസ്മരണകളുടെ അയവിറക്കിൽ കൂടി നമുക്കു മനസിലാകും. നിരവധി മിഷനറിമാരെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കു ക്രിസ്തുവിന്റെ സുവിശേഷവുമായി അയക്കുവാൻ…
Continue Reading »
Previous Posts