മിണ്ടാതിരിക്കുക

Posted on
30th Jan, 2023
| 0 Comments

നാല്പത്തിയാറാം സങ്കീർത്തനം വല്ലാതെ നമ്മെ ആശ്വസിപ്പിക്കുകയും ഉറപ്പുനല്കുന്നതുമായ സങ്കീർത്തനമാണ്. കഷ്ടങ്ങളിൽക്കൂടി കടന്നുപോകുന്ന ജനത്തെ കുറച്ചൊന്നുമല്ല ഈ വാക്യങ്ങൾ ആശ്വസിപ്പിക്കുന്നത്. കഷ്ടതയും പ്രതിസന്ധികളും ചിലർക്കുമാത്രമാണെന്നുള്ള നിരീക്ഷണം വേണ്ട. ഏറ്റക്കുറച്ചിലുകളായോ സമമായോ ഒക്കെ എല്ലാവരുടെയും ജീവിതത്തിൽ കഷ്ടത ഉണ്ടാകാം. കഷ്ടതയെ അഭിമുഖീകരിക്കുന്ന ദൈവമക്കൾ മനസ്സിലുറപ്പിക്കേണ്ട ഒന്നാമത്തെ കാര്യം ഈ കഷ്ടത നീണ്ടുപോകുന്നവയല്ല. അതായതു ഇതിനൊരു അവസാനമുണ്ട്.

രണ്ടാമത് ഈ കഷ്ടത നമ്മെ നശിപ്പിക്കുവാനല്ല പ്രത്യുതാ നമ്മെ തേജസ്കരണത്തിലേക്കു നടത്തുവാനുള്ളതാണ്. അപ്പോസ്തലന്മാരുടെ എഴുത്തുകളിൽ കഷ്ടതയെക്കുറിച്ചു പ്രതിബാദിക്കുമ്പോഴൊക്കെയും തേജസ്കരണം എന്ന പ്രത്യാശയും അവിടെ ചേർക്കുവാൻ അവർ മറക്കുന്നില്ല. അപ്പോൾ കഷ്ടത നമ്മെ സഹിഷ്ണത സിദ്ധത പ്രത്യാശ എന്നീ പ്രക്രിയയിലൂടെ കടത്തി  തേജസ്സിന്റെ തുറമുഖത്തേക്ക് എത്തിക്കും എന്നുള്ളതും

Continue Reading »

എന്റെ പുതിയ കൂട്ടുകാരൻ

Posted on
12th Jan, 2023
| 0 Comments

സത്രത്തിന്റെ പഴകിദ്രവിച്ച ജനലഴികളിൽ പിടിച്ചു പൂർണ്ണ ചന്ദ്രനെ നിർന്നിമേഷനായി നോക്കിനിന്ന മണിക്കൂറുകളെനിക്കു തിട്ടമില്ല. നിലാവെട്ടം പാൽവെള്ള തൂകി പരന്നൊഴുകുന്നു. നിലാവത്തുക്കൂടി ഉലാത്തണമെന്ന മോഹം മുളപൊട്ടിയപ്പോൾ തന്നെ തലേദിവസത്തെ ഭയപ്പാടുകൾ അതു തല്ലിക്കെടുത്തി. ഭൂമിയിലെക്കു അനസ്യുയം ഒഴുകിവരുന്ന നിലാവിന്റെ സൗന്ദര്യം ആസ്വദിക്കുവാനുള്ള മാനസികാവസ്ഥ ഇനിയും എന്നിൽ സംജാതമായിട്ടില്ല. പാതിജീവൻ മാത്രം നിലനിന്ന ശരീരത്തെ രക്ഷിക്കുവാൻ കനിവുതോന്നിയ മനുഷ്യനോടുള്ള ആദരവു സ്‌നേഹത്തിനു വഴിമാറിക്കഴിഞ്ഞിരിക്കുന്നു. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഒരാൾക്കു എങ്ങനെ അയാളുടെ ആരുമല്ലാത്ത എന്നെ സഹായിക്കുവാൻ കഴിഞ്ഞു. അയാൾക്കു മാത്രമായുള്ള മണിക്കുറുകൾ എങ്ങനെ എനിക്കുടെ പകുത്തു നൽകി. അയാൾക്കു മാത്രം സഞ്ചരിക്കേണ്ട വാഹനം എങ്ങനെ എന്റെതു കൂടെയയായി. അയാൾക്കുമാത്രം പാനം ചെയ്യേണ്ട വീഞ്ഞും അയാളുടെ മാത്രമായിരുന്ന എണ്ണയും…

Continue Reading »