യഹോവയിൽ കണ്ടെത്തുന്ന ആനന്ദം

Posted on
26th Feb, 2024
| 0 Comments

ദീർഘനാളുകളുടെ കാത്തിരിപ്പിനൊടുവിൽ, പരിഹാസത്തിന്റെയും നിന്ദകളുടെയും നീണ്ട കാലയളവിനുശേഷം ഹന്നാ ഇപ്പോൾ കവിതയെഴുതുകയാണ്. ദുഃഖങ്ങളുടെയും സന്തോഷത്തിന്റെയും ഗിരി ശൃംഗങ്ങളിൽ കവിതകൾ പിറവിയെടുക്കാം. ഹന്നയുടെ തൂലികയിൽ വിരിഞ്ഞത് കവിതയെന്ന സംബോധനെയെക്കാൾ 'വാഴ്ത്തുപ്പാട്ടു' എന്നു പറയുവാനാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. ഇന്നലെകളിലെ തിക്താനുഭവങ്ങളുടെ, ചതവുകളുടെയും മുറിവുകളുടെയെല്ലാം ആകെത്തുകയാണ് ഈ വാഴ്ത്തുപ്പാട്ട്. അവയിൽ അമർഷത്തിന്റെ നെരിപ്പോടുണ്ടാകാം. ആശ്രയത്തിന്റെ ആനന്ദമുണ്ടാകാം. വിമർശനത്തോടെയുള്ള മുന്നറിയിപ്പുണ്ടാകാം. പ്രതികാരത്തിന്റെ പുഞ്ചിരിയുണ്ടാകാം....
എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്ന വരികളോടുകൂടെയാണ് അവർ തന്റെ കവിത ആരംഭിക്കുന്നത്. മറ്റു പലതിലും ആനന്ദം കണ്ടെത്തുവാൻ വകയുള്ള ഒരു ലോകത്തു യഹോവയിൽ ആനന്ദം കണ്ടെത്തുന്നവർ തുലോം കുറവായിരിക്കും.  മനസ്സിനും കണ്ണുകൾക്കും മടുപ്പുളവാക്കാത്ത  രസം പകരുന്ന ഒരു കൂട്ടം കാര്യങ്ങൾ നൽകി…

Continue Reading »

തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം

Posted on
9th Oct, 2023
| 0 Comments

തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം രണ്ടു പകുതികളുടേതാണ്. യോജിക്കാത്ത രണ്ടു പകുതികൾ. ദൈവത്തെ തന്റെ മഹത്വത്തിനൊത്തവണ്ണം സ്തുതിക്കുവാൻ ആഹ്വാനം ചെയ്യുന്നതാണ് ആദ്യത്തെ പകുതി. എന്നാൽ രണ്ടാം പകുതി കുറച്ചു സങ്കീർണ്ണം നിറഞ്ഞതാണ്. മുന്നറിയിപ്പാണ്. സുഗമമായി യാത്ര ചെയ്ത ഒരു പാതയിൽ പെട്ടെന്നു മുന്നറിയിപ്പിന്റെ ബോർഡുകൾ തെളിഞ്ഞു നിൽക്കുന്നു. ഒന്നിലേറെ സൂചകങ്ങൾ വഴിയോരങ്ങളിൽ പ്രത്യക്ഷമാകുന്നു. ഒന്നുകിൽ അവഗണിച്ചു മുൻപോട്ടു പോകാം അല്ലെങ്കിൽ ജാഗ്രത പുലർത്താം. സൂചകങ്ങൾ അധികൃതർക്കു സ്ഥാപിക്കുവാൻ ഒട്ടേറെ കാരണങ്ങൾ ഉണ്ടാകും. അവരുടെ ഇന്നലകളിലെ പരിചയമാകാം. കൂടുതൽ പേർ ഇനിയും തിരിച്ചറിവുള്ള ബോധ്യമുള്ള ആ അപകടത്തിൽ പെടാതിരിക്കുവാനുള്ള നിതാന്ത ജാഗ്രതയാകാം. 
യിസ്രായേൽ നാൽപ്പതു വർഷം മരുഭൂമിയിൽ കൂടി യാത്ര ചെയ്തത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജാതിയെന്ന പേരിലായിരുന്നുവെങ്കിലും ആ…

Continue Reading »

പ്രോഗ്രസ്സിവ് റവലേഷൻ

Posted on
3rd Oct, 2023
| 0 Comments

ചോദ്യങ്ങളും ഉപചോദ്യങ്ങളും ഉത്തരങ്ങളുമായി നീണ്ടുപോകുന്ന ഒരദ്ധ്യായമാണ് യോഹന്നാൻ എഴുതിയ കർത്താവിൻ്റെ സുവിശേഷം ഒൻപതാം അദ്ധ്യായം. ഒരു വ്യക്തിയുടെ സൗഖ്യവുമായുള്ള ബന്ധത്തിൽ വാദപ്രതിവാദങ്ങളുമായി നീണ്ടുപോകുന്ന മറ്റൊരു സംഭവം ബൈബിൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. ലാസറിൻ്റെ ഉയിർപ്പാണ് കൂടുതൽ ജനകീയമായ അത്ഭുതമെങ്കിലും കർത്താവിൻ്റെ വിമർശകരെ അധികം ചൊടിപ്പിച്ചതു ഈ കുരുടന് കാഴ്ച്ച ലഭിച്ച അത്ഭുത പ്രവർത്തിയാണ്. ഈ ഈർഷ്യ പരീശന്മാർക്കും മറ്റും വരുവാനുള്ള കാരണം ഈ സൗഖ്യമായ വ്യക്തിയുടെ യേശുവിനെപ്പറ്റിയുള്ള അവൻ്റെ സാക്ഷ്യമാണ്. ഈ അദ്ധ്യായത്തിലെ ഒന്നാമത്തെ ചോദ്യം ചോദിച്ച ശിഷ്യന്മാരോടു യേശു കർത്താവു പറയുന്നുണ്ട് ആരുടെയും പാപത്തിൻ്റെ പരിണിതഫലമായിട്ടല്ല ഇവൻ കുരുടനായിപ്പിറന്നത് അവങ്കൽ ദൈവപ്രവർത്തി വെളിവാകേണ്ടതിനത്രേ എന്ന്. ഒരു അത്ഭുതം എത്രമാത്രം ദൈവത്തിനു മഹത്വം…

Continue Reading »

Previous Posts Newer Posts