നമ്മുടെ വേണ്ടപ്പെട്ടവരിൽ നിന്നു വല്ലപ്പോഴുമെങ്കിലും കേൾക്കാറുള്ള ഒരു വാചകമല്ലേ ഞാൻ നിന്നെ ഒത്തിരി മിസ് ചെയ്യുന്നുണ്ടെന്ന് ? വെറുതെ ഒന്നു കിടന്നിട്ടു എണീറ്റു ബൈബിൾ വായിക്കാൻ എടുത്തപ്പോൾ കേട്ട കർത്താവിന്റെ ശബ്‌ദമാണ്. രാവിലെ തുടർവായനാഭാഗത്തു നിന്ന് ആ ശബ്‌ദം രാവിലെ ഒന്ന് മിന്നി പോയിരുന്നു. പക്ഷേ അത് അത്ര കാര്യമായി എടുത്തില്ല. കിടക്കുമ്പോഴും മറ്റു പല കാര്യങ്ങൾ ചെയ്യുമ്പോഴും ആ നേർത്ത ശബ്‌ദം വിങ്ങലായി മനസ്സിലുണ്ടായിരുന്നു. വായനാഭാഗത്തു നിന്നും എന്നെ ഉലച്ച വാക്യം ഇതാണ് "നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുത് ". നാം വിചാരിച്ചാൽ വ്യർത്ഥമാക്കി കളയുവാൻ കഴിയുന്നതാണു നമുക്കു ലഭിച്ച ദൈവകൃപ... ഈ കൃപ എന്തിനു വേണ്ടിയായിരുന്നു എന്നു തിരിച്ചറിയുമ്പോഴാണ്…
Continue Reading »
മനുഷ്യരുടെ പൊതുവെയുള്ള പ്രത്യേകതയാണ് എത്ര ബലഹീനരായാലും മറ്റുള്ളവരെ ആശ്രയിക്കരുതെന്നുള്ള അഭിമാന ബോധം. അതുകൊണ്ടാണ് നമ്മുടെ എത്ര വലിയ പ്രതിസന്ധിയിലും മറ്റുള്ളവരെ അറിയിക്കാതെ സ്വയമായി പരിഹരിക്കുവാൻ നാം അക്ഷീണം പ്രയത്നിക്കുന്നത്. എന്നാൽ പിടിച്ചു നിൽക്കുവാൻ കഴിയാതെ വരുമ്പോൾ സഹായത്തിനായി ആരും ഇല്ലാതെ മുൻപോട്ടു പോകുവാൻ കഴിയില്ലായെന്നുള്ള തിരിച്ചറിവിൽ ആണ് നാം ആശ്രയിക്കുവാൻ കഴിയുന്നൊരിടം തേടുന്നത്. അത് നിസ്സഹായതയുടെ പാരമ്യത്തിൽ മാത്രം ആയിരിക്കും. ഈ നിസ്സഹായത നമ്മെ കരച്ചിലിന്റെ വക്കോളം എത്തിക്കും. ഹൃദയം തകർക്കപ്പെടും. സഹായിക്കുവാൻ കഴിയുന്ന ഇടത്തേക്കു അഭിമാനക്ഷതമെല്ലാം മറന്നു നാം തിടുക്കത്തിൽ എത്തപ്പെടും.
വെളിച്ചത്തിന്റെ ലാഞ്ചന ലവലേശമില്ലാത്ത സെബൂലൂന്റേയും നഫ്താലിയുടെയും അതിരുകളിൽ ഈ നിസ്സഹായത നാം കണ്ടെത്തുന്നുണ്ട്. ഇവിടെയാണ് യിസ്രായേലിന്റെ എക്കാലത്തെയും വലിയ…
Continue Reading »
ന്യായവിധിയുടെ പകർപ്പിന്മേൽ ഒപ്പിട്ടു പേന അടച്ചു തിരിച്ചു വച്ചതിനു ശേഷം ന്യായാസനത്തിൽ നിന്നും ന്യായാധിപൻ എഴുന്നേൽക്കുന്നത് ഇനിയും തനിക്കുപോലും ആ വിധിയെ മാറ്റുവാൻ കഴിയില്ലായെന്ന നിസ്സംഗതയോടെയാണ്. ന്യായമായി വിധി പുറപ്പെടുവിക്കുന്ന ഏതൊരു ന്യായാധിപന്റെയും മുൻപിൽ വരുന്ന ഏറ്റവും വലിയ പ്രതിസന്ധി വിധിയുടെ പകർപ്പ് എഴുതി ഉണ്ടാക്കുകയെന്നതാണ്. നീതിയോടെ ന്യായം വിധിക്കുന്ന എല്ലാ ന്യായാധിപന്മാരുടെയും മുൻപിൽ വരൂന്ന ഏതു കുറ്റത്തിനും വാദപ്രതിവാദം ചെയ്യുന്ന അഭിഭാഷകർ, കാഴ്ചക്കാർ, വിധി അനുഭവിക്കുന്ന ഇരുവശത്തുമുള്ളവർ അനുഭവിക്കുവാൻ പോകുന്നതിനും പല മടങ്ങു സമ്മർദ്ദം ആയിരിക്കും തലേ ദിവസം വിധിന്യായം എഴുതിയുണ്ടാക്കുന്ന ന്യായാധിപൻ നേരിടേണ്ടി വരുന്നത്. കാഴ്ചക്കാരുടെയും ജനത്തിന്റെയും എല്ലാം ആവശ്യം പരമാവധി ശിക്ഷ എന്ന മുറവിളി ആണെങ്കിൽ ന്യായാധിപന്റെതു ഇരു…
Continue Reading »
Previous Posts
Newer Posts