ഇയ്യോബിന്റെ പുസ്തകം ആരംഭിക്കുന്നത്, ഊസ് ദേശത്തെ അതികായനെ പരിചയപ്പെടുത്തിക്കൊണ്ടാണ്. 'നിഷ്കളങ്കൻ, നേരുള്ളവൻ, ദൈവഭക്തൻ, ദോഷം വിട്ടകലുന്നവൻ' ഇങ്ങനെയാണ് ഈ പുസ്തകത്തിന്റെ ആമുഖം. എന്നാൽ നാല്പത്തിരണ്ടാം അദ്ധ്യായത്തിൽ ഇയ്യോബ് നമ്മളോടു പറയുന്നതു എന്നെപ്പറ്റി ആമുഖത്തിൽ നിങ്ങൾ വായിച്ചതൊന്നും സത്യമല്ലെന്നാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന എന്നെ ഞാൻ വെറുക്കുകയാണ്. തന്നെത്തന്നെ വെറുക്കത്തക്ക നിലയിൽ നാലപ്പത്തിരണ്ടദ്ധ്യായങ്ങളുടെ ഇടയിൽ ഇയ്യോബിനു സംഭവിച്ചതെന്താണ്?
ബൈബിളിൽ അദ്ധ്യായങ്ങളുടെ കണക്കെടുക്കുമ്പോൾ ആറാമത്തെ വലിയ പുസ്തകമാണ് ഇയ്യോബിന്റെത്. ഇയ്യോബ് എന്ന മനുഷ്യന്റെ കഥ ഒരറ്റം മുതൽ മറ്റേയറ്റം വരെ വായനാസുഖം കിട്ടത്തക്കനിലയിൽ അവതരിപ്പിക്കുകയായിരുന്നില്ല ഇയ്യോബിന്റെ പുസ്തകത്തിലൂടെ പരിശുദ്ധാത്മാവ് ചെയ്തത്. താല്പര്യമില്ലാത്തവരെയും ആഴത്തിലിറങ്ങുവാൻ മനസ്സില്ലാത്തവരെയും ഈ പുസ്തകം സമീപത്തേക്കു അടുപ്പിക്കുന്നതുമില്ല. ആദ്യത്തെ രണ്ടുമൂന്നു അദ്ധ്യായങ്ങൾക്കപ്പുറത്തേക്കു സാധാരണ വായനക്കാരനെ…
Continue Reading »
ഞാനും നിന്നെപ്പോലെ പ്രവാചകനാണെന്ന ചിലമ്പിച്ച ശബ്ദം കേട്ടാണ് ഞാൻ തലയുയർത്തി നോക്കിയത്. കഴുതപ്പുറത്തുള്ള സഞ്ചാരിയെ വീണ്ടും ക്ഷീണിച്ച കണ്ണോടുകൂടി ഞാൻ നോക്കി. ഉരിയാടിയില്ലെങ്കിലും എന്റെ കണ്ണുകളിലെ ചോദ്യഭാവം അറിഞ്ഞതിനാലാകാം, കഴുതപ്പുറത്തുനിന്നു ആ വൃദ്ധൻ ബദ്ധപ്പെട്ടിറങ്ങിയത്. നരച്ചവനോടുള്ള ബഹുമാനത്താൽ ഉറയ്ക്കാത്ത കാലുകളോടുകൂടി ഞാൻ എഴുന്നേൽക്കുവാൻ ഒരു ശ്രമം നടത്തി. കരുവേലകത്തിന്റെ തായ്തടിയിൽ തപ്പിപ്പിടിക്കുവാൻ ഞാനൊരു പാഴ്ശ്രമം നടത്തി. അതു കണ്ടിട്ടാണ് വൃദ്ധൻ എന്നെ എഴുന്നേൽക്കുവാൻ സഹായിച്ചത്. പ്രത്യക്ഷത്തിലേ ശോഷണം ഒന്നും ആ കൈകൾക്കു ബാധിച്ചിട്ടേയില്ല. ഉറച്ച ബലിഷ്ഠമായ കരങ്ങൾ. എന്റെ തളർച്ചയും ബലഹീനതയും കൊണ്ടു ഒരു പക്ഷേ എനിക്കു തോന്നിയതാകാം. എന്തായാലും ഞാൻ പരസഹായത്തോടെ എഴുന്നേറ്റു നിന്നു. വേഗം കെട്ടും ഭാണ്ഡവും എടുത്തു കഴുതപ്പുറത്തേക്കു…
Continue Reading »
കുറച്ചുനാൾ മുൻപു ജോലിക്കു പോകുവാൻ ഇറങ്ങുന്നതിനു മുൻപു പ്രാർത്ഥിച്ചപ്പോൾ കർത്താവിനോട് ഇങ്ങനെ പറഞ്ഞു 'കർത്താവെ, എനിക്കു കുറച്ചുക്കൂടെ നല്ലൊരു ഹൃദയം നൽകണമേ, കുറച്ചുകൂടെ നല്ലൊരു മനസ്സിനുടമയായി ഞാൻ തീർന്നാൽ എനിക്കു നല്ലവനായി ജീവിക്കാമല്ലോ'... പെട്ടെന്ന് തന്നെ ഞാൻ ആ പ്രാർത്ഥന തിരുത്തി. കുറച്ചുകൂടെ നല്ല ഒരു ഹൃദയം ആയാലും കുറച്ചുകൂടെ നല്ല മനസ്സ് ലഭിച്ചാലും കുറച്ചുക്കൂടെ നല്ലൊരു ഷിബു മാത്രമേ ഉണ്ടാകുകയുള്ളൂ. ഞാൻ എത്ര നല്ലതായാലും അവസാനം കുറച്ചുപേരോടു ക്ഷമിക്കുവാൻ കഴിഞ്ഞേക്കാം. അതും എനിക്കു നൊമ്പരം തരാത്ത തെറ്റുകൾക്കും ഛേദം വരുത്താത്ത മുറിവുകൾക്കും ഞാൻ മാപ്പുകൊടുത്തേക്കാം. എന്നെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുവാൻ കഴിഞ്ഞേക്കാം... അത് കൊണ്ടു ഞാൻ തൃപ്തിപ്പെടുകയും അവസാനം ഞാൻ മറ്റുള്ളവരെക്കാൾ കേമനെന്നു…
Continue Reading »
Previous Posts
Newer Posts