നമുക്കു സമസ്വഭാവമുള്ള ഏലീയാവിന്റെ ചരിത്ര വഴികളിലൂടെ...
ബൈബിളിന്റെ ആധികാരികത, അതിന്റെ സൗന്ദര്യം തുളുമ്പി നിൽക്കുന്നത് വിശ്വസനീയമായ എഴുത്തുകളിലാണ്. ആദിയോടന്തം പരിചയപെടുത്തുന്ന മനുഷ്യ ജീവിതങ്ങളിൽ അമാനുഷികത ഇല്ലെന്നുള്ളതാണ് അതിനെ ഏറെ വിശ്വസിനിയമാക്കുന്നത്. ഒരു സാധാരണ മനുഷ്യജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റക്കുറച്ചിലുകൾ എല്ലാം ചെത്തലും (തിരുത്തലുകളില്ലാതെയും) വച്ചുകെട്ടുകളില്ലാതെയും അവതരിപ്പിക്കുന്ന പുസ്തകമാണ് തിരുവചനം. സാധാരണക്കാരായ നമ്മെ നിത്യത ലക്ഷ്യമാക്കി ജീവിക്കുവാൻ പഠിപ്പിക്കുന്ന ദൈവശ്വാസീയമായ വചനങ്ങൾ. പഴയതും പുതിയതുമായ ഭക്തന്മാരുടെ ജീവിതകഥകളിലൂടെയുള്ള എന്റെ യാത്രയിൽ അവരിലൂടെ ചെയ്തെടുത്തതു മിക്ക അത്ഭുതപ്രവർത്തികളും എന്നെ അത്ഭുതപ്പെടുത്താറില്ല. ആ അത്ഭുതം സംഗീതങ്ങളിലൂടെ പുറത്തു വന്നാലും വികാരവിക്ഷോഭനായി തീരുവാൻ എനിക്കു സാധിച്ചട്ടില്ല. എന്നാൽ ഇനിയും നടക്കുവാൻ പോകുന്ന മഹാത്ഭുതം (കർത്താവിന്റെ മടങ്ങിവരവ് ) എന്നെ…
Continue Reading »
അപ്രസക്തമായ ഒരു പേരുകാരനാണ് ഈഖാബോദ്. രണ്ടുതവണയിൽ കൂടുതൽ അദ്ദേഹത്തിന്റെ പേര് തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അനേക തവണ രേഖപ്പെടുത്തുവാൻ കഴിയുമായിരുന്ന പേരുകാരനാണ്. പക്ഷേ വിധിയുടെ വിളയാട്ടത്തിൽ എങ്ങനെയോ ആ പേരു അപ്രസക്തമായി. വംശാവലി എണ്ണി വരുമ്പോൾ, ദിനവൃത്താന്തത്തിലെങ്കിലും രേഖപ്പെടുത്തേണ്ടതായിരുന്നു. ഈ അപ്രസക്തമായ പേരുകാരനിലൂടെയും ചില സന്ദേശങ്ങൾ കൈമാറുവാൻ ദൈവം ആഗ്രഹിക്കുന്നതിനാലാണ് നമുക്ക് അപ്രസക്തമെന്നു തോന്നുമെങ്കിലും തിരുവചനത്തിൽ ഈ പേര് വരുവാൻ കാരണമായത്. വാഹനം ഓടിച്ചുപോകുന്നവർക്ക് ചില അപകട മേഖലകളിൽ മുന്നറിയിപ്പു നൽകുന്നതിന് സൂചന ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് പോലെയാണ് ചില പേരുകൾ...
ഈഖാബോദ് ഫീനെഹാസിന്റെ മകനാണ്. ഏലീ പുരോഹിതന്റെ കൊച്ചുമകൻ. ശമുവേൽ പ്രവാചകൻ തന്റെ പുസ്തകം എഴുതി തുടങ്ങുമ്പോൾ ആമുഖത്തിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്ന പേരുകളിലൊന്ന്…
Continue Reading »
മറ്റുള്ളവർക്കുള്ള എഴുത്തുകൾ വായിക്കരുതെന്നാണ്. അതും പ്രീയമുള്ളവർ തങ്ങളുടെ പ്രീയമുള്ളവർക്കു എഴുതുമ്പോൾ, അതിൽ മറ്റുള്ളവർ, വെളിയിൽ നിൽക്കുന്നവർക്കു വായിക്കുവാൻ പാടില്ലാത്തതു പലതും കാണുമായിരിക്കും. മറ്റാരെയെങ്കിലും അഡ്രസ് ചെയ്തുള്ള എഴുത്തുകൾ വായിക്കരുതെന്നുള്ളത് ഒരു അലിഖിത നിയമമാണ്. അതു ഞങ്ങളുടെ സംസ്ക്കാരത്തിന്റെ ഭാഗവും ഞങ്ങളിൽ ഇഴുകി ചേർന്നതുമാണ്. പക്ഷേ, ഗായോസെ, അങ്ങേക്കു ലഭിച്ച, അങ്ങയുടെ പ്രീയനായവൻ എഴുതിയ കത്ത് ഞങ്ങൾ വായിച്ചിരിക്കുന്നു. അതും രണ്ടായിരം വർഷങ്ങൾക്കിപ്പറമിരുന്നു കൊണ്ട്.
കുറച്ചേറെ വായിച്ചിരിക്കുവാനുള്ള എന്റെ ആവേശത്തിന് തിരശ്ശിലയിട്ടു കൊണ്ടാണ് മഷിയും തൂവലും കൊണ്ട് എഴുതുവാനുള്ള മനസ്സില്ലായ്മ എന്ന ഈ കത്തിന്റെ അവസാന ഭാഗം എന്നെ തെല്ലു നിരാശപ്പെടുത്തിയത്. പക്ഷേ നിങ്ങൾ മുഖാമുഖം കാണുമ്പോൾ സംസാരിച്ചിരുന്നതൊക്കെയും നിശബ്ദമായി വരികൾക്കിടയിൽ നിന്നും വായിച്ചെടുക്കുവാൻ…
Continue Reading »
Previous Posts
Newer Posts