ദേശത്തു കേൾക്കുന്ന വർത്തമാനങ്ങൾ , ഭയാശങ്കകൾ നിറഞ്ഞ ഭാവി, നാളെ എങ്ങനെ ജീവിക്കുമെന്ന അനതിസാധാരണമായ വേവലാതി ഇവയാണ് 'ദൈവം അറിയാതെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലായെന്നു' നാഴികയ്ക്കു നാല്പതുവട്ടം ഉരുവിടുന്ന വിശ്വാസികളെപ്പോലും നയിക്കുന്നത്.
ദൈവത്തിലുള്ള പൂർണ്ണമായ ആശ്രയത്തെ ഞെരിച്ചുകളയത്തക്ക നിലയിലുള്ള മുള്ളും പറക്കാരയും വളരുന്ന നിലമായി നമ്മുടെ ഹൃദയം മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ സ്വാധിനം അത്രയേറെ നമ്മിൽ പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. എണ്ണമില്ലാത്ത നന്മകൾക്കു നന്ദിയെന്നു ആരാധനയുടെ കുറച്ചുനിമിഷങ്ങൾ കയ്യുയർത്തിപ്പാടുമെങ്കിലും, എണ്ണമില്ലാത്ത ആകുലതകൾ വീണ്ടും ഇന്നലകളിലെ ദൈവിക നന്മകളെ ഞെരിഞ്ഞമർത്തുകയാണ്.
'സ്വർഗ്ഗസ്ഥനായ പിതാവു നിങ്ങൾക്കു ആവശ്യം ഉള്ളതെല്ലാം അറിയുന്നു' എന്ന രാജകീയ ലിഖിതം കൈവശം ഇരിക്കുകയും ആയിരക്കണക്കിനു പ്രാവശ്യം അതുതന്നെയെന്നു വായിച്ചുബോധ്യപ്പെടുകയും, നൂറുക്കണക്കിനു മനുഷ്യരിലൂടെ സാക്ഷ്യമായി പ്രസ്താവിക്കപ്പെടുകയും,…
Continue Reading »
പ്രകൃതിയുടെ ആഘാതങ്ങൾ ചിലർക്കു അങ്ങനെയും മറ്റുചിലർക്കു ഇങ്ങനെയും അല്ല. അടിസ്ഥാനം ഏതു വിധത്തിലായാലും ഒരു പോലെയാണ് പ്രകൃതിയുടെ പ്രഹരമേൽക്കേണ്ടിവരുന്നത്. സൂര്യൻ എന്ന ജീവന്റെ സ്രോതസ്സും നിലനിർത്തുന്ന മഴയെന്ന അനുഗ്രഹവും വ്യത്യസ്ഥമായിട്ടല്ല ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും പതിക്കുന്നത്. സൽഗുണപൂർണ്ണനായ പിതാവിന്റെ നന്മകൾ അവ സ്വീകരിച്ചു ചിലർ അതു ദുഷ്ടതയ്ക്കായും മറ്റുചിലർ അത് നന്മയ്ക്കായും വിനിയോഗിക്കുന്നു. മണലിന്മേൽ അടിസ്ഥാനം നിർമ്മിക്കണമോ പാറമേൽ അടിസ്ഥാനമിടണമോ എന്ന തീരുമാനം നമ്മുടേതാണ്.
ഉടമ്പടി ഒപ്പുവയ്ക്കുവാനായി ഇറങ്ങിവരുന്ന ദൈവം അബ്രാഹാമിനോടു പറയുന്നതു നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളാകും. ആ ദേശക്കാരെ സേവിക്കും. യിസ്രായേൽ നാനൂറു സംവത്സരം മിസ്രിയിമിനെ സേവിക്കുവാൻ കാരണം അമോര്യരുടെ അക്രമത്തിനു തികവുണ്ടാകാത്തതാണ്. ഏലി…
Continue Reading »
വർണ്ണാഭവും, മോഹിപ്പിക്കുന്ന കാഴ്ചകളുമുള്ള പാതയിൽ കൂടെയാണ് നമ്മുടെയും യാത്ര. എനിക്കും അവ ലഭിക്കുവാൻ അർഹതയുണ്ടെന്ന വാദം നിരന്തരം കേൾക്കുന്ന മനസ്സിനെ ശാന്തമാക്കുവാൻ നാം പണിപ്പെടാറുണ്ട്. ഇവിടെയല്ല എന്റെ പൗരത്വം എന്ന ഉൾബോധമനസ്സിന്റെ വിങ്ങലിനെ പലപ്പോഴും നിസ്സാഹായനാക്കിയാണ് ത്രസിപ്പിക്കുന്ന കാഴ്ചകളുള്ള പാതകൾ നാം താണ്ടുന്നത്. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവാൻ കഴിയാതെ കൂടുതൽ കയ്യടക്കുവാനുള്ള വ്യഗ്രത ലക്ഷ്യത്തിലേക്കുള്ള യാത്ര ആയാസകരമാക്കുന്നു. ബദ്ധപ്പാടോടെ ഓടിയെടുക്കേണ്ട ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് തന്മൂലം ദൂരം കൂടുന്നു. യേശുവിനെക്കുറിച്ചുള്ള ആഗ്രഹ സഫലീകരണം എന്നോ മറന്നതോ ഉപേക്ഷിച്ചതോ ആയ സമസ്യയായി തുടരുന്നു. കനൽ ശേഷിപ്പിക്കുന്നവർ തുലോം ഇല്ലെന്നുള്ള വാദമല്ല ഉന്നയിക്കപ്പെടുന്നത്. ഞാൻ മാത്രമേയുള്ളു എന്ന ചിന്തയിൽ നിന്നു ഏഴായിരത്തെ എണ്ണിപ്പറഞ്ഞു കാണിച്ചവന്റെ മുൻപിൽ വിലപ്പോകില്ലയെന്നുമറിയാം. എങ്കിലും…
Continue Reading »
Previous Posts
Newer Posts